Sunday, January 4, 2015

ഒരു പീലിത്തല

November 26, 2014 

അന്‍പതോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പൂലാനിയില്‍ ഞങ്ങളുടെ തറവാടില്‍ ഓടിക്കളിച്ചിരുന്ന ഒരു രണ്ടു വയസ്സുകാരന്‍. സമൃദ്ധമായി വളര്‍ന്നിരുന്ന തലമുടിയില്‍ ഒരു മയില്പ്പീലിയൊക്കെ വെച്ചായിരുന്നു ചിലപ്പോഴൊക്കെ ആശാന്‍റെ നടപ്പ്. എണ്‍പത്തേഴിന്‍റെ നിറവില്‍ നില്‍ക്കുന്ന ഒരു അമ്മ ഇപ്പോഴും തന്‍റെ മനസ്സിലെ ചിത്രക്കൂടില്‍ ആ പീലിക്കാരന്‍റെ ചിത്രം നിറം മങ്ങാതെ സൂക്ഷിക്കുന്നു. ‘മാഷിന്‍റെ പീലികെട്ടിയ ആ മോന്‍ ഇപ്പൊ എന്ത് ചെയ്യുന്നു?’ എന്ന ആ അമ്മയുടെ അന്വേഷണത്തെപ്പറ്റി അറിഞ്ഞപ്പോള്‍, ഇത്തവണ നാട്ടില്‍ പോകുമ്പോള്‍ ആ അമ്മയെപോയി കാണണമെന്നു മനസ്സില്‍ ഉറപ്പിച്ചിരുന്നു. പൂലാനി ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന്‍റെ സമീപത്തു താമസിക്കുന്ന ആ അമ്മയെ, ഒരു ദിവസം രാവിലെ പോയിക്കണ്ടു. ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്കായാതിനാല്‍, ക്ഷേത്ര പരിസരത്തു വെച്ചാണ്‌ കണ്ടത്. 

“പൊരിവെയില്‍ തട്ടി ചുട്ട കഷണ്ടിയില്‍
ഒരു പിടി നെല്ലാല്‍ മലരു പൊരിക്കാം’ 


എന്ന നിലയിലേക്ക് ആ പീലിത്തല അവസ്ഥാന്തരപ്പെട്ടതു കണ്ടപ്പോള്‍ ആ അമ്മയുടെ വികാരവും വിചാരവും എന്തായിരുന്നെന്നു ഊഹിക്ക വയ്യ. ആ സ്നേഹ പ്രകടനത്തിനു മുന്‍പില്‍ മറ്റൊന്നിനും സ്ഥാനമില്ലായിരുന്നു.





No comments:

Post a Comment